Tuesday, May 19, 2009

തെരഞ്ഞെടുപ്പു വിധി ശുദ്ധീകരണത്തിനുള്ള മാര്‍ഗം: അഴീക്കോട്

തെരഞ്ഞെടുപ്പു വിധി ശുദ്ധീകരണത്തിനുള്ള മാര്‍ഗം: അഴീക്കോട്

കൊച്ചി: തെരഞ്ഞെടുപ്പ് വിധി രാഷ്ട്രീയപാര്‍ടികള്‍ക്ക് ശുദ്ധീകരണത്തിനുള്ള മാര്‍ഗമാണെന്ന് ഡോ. സുകുമാര്‍ അഴീക്കോട്. തെരഞ്ഞെടുപ്പ് വിധിയിലൂടെ ജനങ്ങളാണ് സംസാരിക്കുന്നത്. അത് ഒരു ജനതയുടെ ഭാഷയാണ്. ഓരോ രാഷ്ട്രീയകക്ഷികളും നേതാക്കളും ആ യാഥാര്‍ഥ്യം സത്യസന്ധമായി മനസിലാക്കണം. രാഷ്ട്രീയത്തില്‍ ആത്യന്തികമായി വ്യക്തിയോ പാര്‍ടിയോ അല്ല ജനങ്ങളാണ് ഏറ്റവും വലുതെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സന്ദേശത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ രാഷ്ട്രീയപാര്‍ടികള്‍ക്കു കഴിയണം. തെരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പത്രസമ്മേളനത്തിനിടെ നടത്തിയ ചിരി അദ്ദേഹത്തിന്റെ പാര്‍ടിയോടുള്ള വഞ്ചനയുടേതാണെന്ന് അഴീക്കോട് അഭിപ്രായപ്പെട്ടു. തനിക്ക് പിണറായി വിജയന്‍ അനുജനും വി എസ് ജ്യേഷ്ഠനുമാണ്. എന്നാല്‍ അവരെ ചിലപ്പോള്‍ വിമര്‍ശിക്കുകയും വഴക്കുപറയുകയും വേണ്ടിവരുമെന്നും അഴീക്കോട് ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. രാഷ്ട്രീയ ശുദ്ധീകരണത്തിന് തൂലികയും നാവും ഉപയോഗിക്കുന്ന വ്യക്തിയെന്ന നിലയിലും ശശി തരൂരിന്റെ കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള ആളെന്ന നിലയിലും ശശി തരൂരിനെ ഉള്‍ക്കൊള്ളാനാവില്ലെന്ന് അഴീക്കോട് പറഞ്ഞു. താനാണ് ഹൈക്കമാണ്ടിലെങ്കില്‍ ശശി തരൂരിനെ ആ ഗേറ്റ് കടക്കാന്‍ അനുവദിക്കുമായിരുന്നില്ല.

1 comment:

  1. തെരഞ്ഞെടുപ്പു വിധി ശുദ്ധീകരണത്തിനുള്ള മാര്‍ഗം: അഴീക്കോട്

    കൊച്ചി: തെരഞ്ഞെടുപ്പ് വിധി രാഷ്ട്രീയപാര്‍ടികള്‍ക്ക് ശുദ്ധീകരണത്തിനുള്ള മാര്‍ഗമാണെന്ന് ഡോ. സുകുമാര്‍ അഴീക്കോട്. തെരഞ്ഞെടുപ്പ് വിധിയിലൂടെ ജനങ്ങളാണ് സംസാരിക്കുന്നത്. അത് ഒരു ജനതയുടെ ഭാഷയാണ്. ഓരോ രാഷ്ട്രീയകക്ഷികളും നേതാക്കളും ആ യാഥാര്‍ഥ്യം സത്യസന്ധമായി മനസിലാക്കണം. രാഷ്ട്രീയത്തില്‍ ആത്യന്തികമായി വ്യക്തിയോ പാര്‍ടിയോ അല്ല ജനങ്ങളാണ് ഏറ്റവും വലുതെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സന്ദേശത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ രാഷ്ട്രീയപാര്‍ടികള്‍ക്കു കഴിയണം. തെരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പത്രസമ്മേളനത്തിനിടെ നടത്തിയ ചിരി അദ്ദേഹത്തിന്റെ പാര്‍ടിയോടുള്ള വഞ്ചനയുടേതാണെന്ന് അഴീക്കോട് അഭിപ്രായപ്പെട്ടു. തനിക്ക് പിണറായി വിജയന്‍ അനുജനും വി എസ് ജ്യേഷ്ഠനുമാണ്. എന്നാല്‍ അവരെ ചിലപ്പോള്‍ വിമര്‍ശിക്കുകയും വഴക്കുപറയുകയും വേണ്ടിവരുമെന്നും അഴീക്കോട് ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. രാഷ്ട്രീയ ശുദ്ധീകരണത്തിന് തൂലികയും നാവും ഉപയോഗിക്കുന്ന വ്യക്തിയെന്ന നിലയിലും ശശി തരൂരിന്റെ കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള ആളെന്ന നിലയിലും ശശി തരൂരിനെ ഉള്‍ക്കൊള്ളാനാവില്ലെന്ന് അഴീക്കോട് പറഞ്ഞു. താനാണ് ഹൈക്കമാണ്ടിലെങ്കില്‍ ശശി തരൂരിനെ ആ ഗേറ്റ് കടക്കാന്‍ അനുവദിക്കുമായിരുന്നില്ല.

    ReplyDelete