പി ശശി..
യുഡിഎഫ് രാഷ്ട്രീയമായല്ല പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. രാഷ്ട്രീയത്തിന്റെ എല്ലാ ഗുണവശവും ചോര്‍ത്തിക്കളയുന്ന; ജനാധിപത്യ സങ്കല്‍പ്പത്തെ തൂത്തെറിയുന്ന കുതന്ത്രങ്ങളുടെയും കുപ്രചാരണങ്ങളുടെയും വഴിയിലൂടെ സഞ്ചരിക്കുന്ന യുഡിഎഫിനെയാണ് തെരഞ്ഞെടുപ്പുപ്രചാരണവേളയില്‍ കേരളം കണ്ടത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മുമ്പൊരുകാലത്തും ഇല്ലാത്തവിധം കെട്ടുകഥകളും നെറികെട്ട പ്രചാരണങ്ങളും അച്ചടി-ദൃശ്യമാധ്യമങ്ങള്‍ യുഡിഎഫിനുവേണ്ടി അഴിച്ചുവിട്ടു. രാജ്യദ്രോഹപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എന്‍ഡിഎഫ് പോലുള്ള തീവ്രവാദ സംഘടനകളെ ഒപ്പം അണിനിരത്തുന്ന നിലപാട് കോഗ്രസും മുസ്ളിംലീഗും മടികൂടാതെ സ്വീകരിച്ചു. ഇതുകൊണ്ടാന്നും പിടിച്ചുനില്ക്കാനാവാഞ്ഞപ്പോഴാണ് തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ ലംഘിക്കാനും അക്രമത്തിനും ഒരുക്കമാണെന്ന് തെളിയിച്ചത്. ഇതിന് അവര്‍ തെരഞ്ഞെടുത്തത് കണ്ണൂര്‍ ജില്ലയെ ആണ്. വോട്ടെടുപ്പുദിവസം അതിരാവിലെ യുഡിഎഫ് വോട്ടുകളെല്ലാം ചെയ്യിക്കുക, അത് പൂര്‍ത്തിയാകുന്ന മുറയ്ക്ക്, വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കുംവിധം ഒരു രാഷ്ട്രീയ കൊലപാതകം നടത്തുക എന്നതായിരുന്നു യുഡിഎഫിന്റെ ഉന്നതനേതൃത്വം ആസൂത്രണംചെയ്ത പദ്ധതി. അങ്ങനെ കൊലപാതകം നടന്നാല്‍, 'സ്വാഭാവിക' പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിലുടനീളം കലാപം അഴിച്ചുവിടാനും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഉച്ചയോടെ കലക്ടറേറ്റിന് മുന്നില്‍ ഉപരോധം സംഘടിപ്പിക്കാനും തയ്യാറെടുപ്പു നടന്നു. ഇങ്ങനെ കൃത്രിമമായി സൃഷ്ടിക്കുന്ന അവസ്ഥ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ കേരളത്തിലാകെ അലയടിപ്പിച്ച് വോട്ടെടുപ്പില്‍ വന്ചലനമുണ്ടാക്കാനുള്ള പദ്ധതിക്കാണ് യുഡിഎഫ് രൂപംനല്കിയത്. വളരെ ആസൂത്രിതമായി ഇതിനുള്ള തറയൊരുക്കല്‍ നടത്തി. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് സുരക്ഷിതമല്ലെന്നും ഇവിടെ പട്ടാളത്തെ ഇറക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥി ഹൈക്കോടതിയെ സമീപിച്ചത് അതിന്റെ ഭാഗമാണ്. ആസൂത്രണം ചെയ്ത ലഹളകളുടെ ഉത്തരവാദിത്തം മറ്റുള്ളവരുടെമേല്സ്ഥാപിക്കാനുള്ള ആദ്യനീക്കമായിരുന്നു അത്. തുടര്‍ന്ന് തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും സംഘര്‍ഷം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് യുഡിഎഫ് ശ്രമിച്ചു. ഒടുവിലത്തെ ഉദാഹരണമായിരുന്നു പ്രചാരണ പ്രവര്‍ത്തനങ്ങളുടെ സമാപനം. ജില്ലാ ഭരണാധികാരികളുടെ തീരുമാനം അനുസരിച്ച് എല്‍ഡിഎഫ്് സ്റ്റേഡിയം കോര്‍ണറിലും യുഡിഎഫ് തെക്കിബസാറിലുമാണ് പ്രചാരണം അവസാനിപ്പിക്കേണ്ടത്. ഈ തീരുമാനം ലംഘിച്ച് എല്‍ഡിഎഫിന്റെ സമാപനകേന്ദ്രം യുഡിഎഫ് കൈയടക്കി സംഘര്‍ഷത്തിന് പരമാവധി പ്രകോപനമുണ്ടാക്കി. എന്നാല്‍, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കാണിച്ച തികഞ്ഞ ഉത്തരവാദിത്ത ബോധത്തിന്റെയും സംയമനത്തിന്റെയും ഫലമായി കുഴപ്പമുണ്ടാക്കാനുള്ള ശ്രമം നടക്കാതെ പോയി. വോട്ടെടുപ്പ് ദിവസം ഒരു തെരഞ്ഞെടുപ്പിലും കാണാത്തവിധം യുഡിഎഫ് വോട്ടര്‍മാര്‍ അതിരാവിലെ ബൂത്തുകളില്‍ അണിനിരന്നു. നിറഞ്ഞ കൌതുകത്തോടെയാണ് പൊതുജനങ്ങളും വാര്‍ത്താ മാധ്യമങ്ങളും ഈ കാഴ്ച കണ്ടത്. ഇതൊരു സ്വാഭാവിക സംഭവമല്ലെന്നും ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്നും പിന്നീട് വ്യക്തമായി. വാടകക്കൊലയാളി സംഘങ്ങള്‍ തെരഞ്ഞെടുപ്പു ദിവസം സര്‍വസന്നാഹങ്ങളോടും കണ്ണൂര്‍ പട്ടണത്തില്‍ അണിനിരന്നു. എറണാകുളം, ചാലക്കുടി എന്നിവിടങ്ങളിലെ കുപ്രസിദ്ധ 'ക്വട്ടേഷന്‍' സംഘങ്ങളായ വാടകഗുണ്ടകളെയാണ് നിയോഗിച്ചത്. കൊലപാതകം, ആനക്കൊമ്പ് മോഷണം, പിടിച്ചുപറി തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ മധുര ജോഷി, ചാര്‍ളി, കെ ജെ തോമസ് എന്ന കാക്ക തൊമ്മന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൊലയാളി സംഘങ്ങള്‍ അണിനിരന്നത്. ഇവരുടെ നീക്കം തിരിച്ചറിഞ്ഞ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍ ജാഗ്രതയോടെ നിലകൊണ്ടു. പൊലീസ് രംഗത്ത് വന്നതോടെ അഭിലാഷ് ടൂറിസ്റ്റ് ഹോം പരിസരത്തു നിന്ന് ഇവരുടെ താവളം സുരക്ഷിതമായി ഡിസിസി ഓഫീസിലേക്ക് മാറ്റി. ഇരിങ്ങാലക്കുടയിലെ കെ ആര് പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 8 എസ് 2421 നമ്പര്‍ നീല ക്വാളിസ് വണ്ടിയും പെരുമ്പാവൂരിലെ കെ വി തമ്പിയുടെ കെഎല്‍ 17 2410 വെള്ള ക്വാളിസ് വണ്ടിയും കെഎല്‍ 10 ഡബ്ള്യു 1772 ചുവപ്പ് ടവേര വണ്ടിയും 21 അഗ കൊലയാളി സംഘത്തിന്റെ യാത്രയ്ക്കുവേണ്ടി ഉപയോഗിക്കുകയും ഡിസിസി ഓഫീസില്‍ ക്യാമ്പ് ചെയ്യുകയുമായിരുന്നു. ഓപ്പറേഷന് നിര്‍ദേശം കിട്ടിയാല്‍ ഉടനെ അത് നിര്‍വഹിക്കാന്‍ കഴിയുംവിധം ഓരോ വണ്ടിയിലും പ്രാദേശിക കോഗ്രസ് നേതാക്കളെ ചുമതലപ്പെടുത്തി. അതിരാവിലെ പുതുപ്പള്ളിയില്‍ വോട്ടുചെയ്ത് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി 8.30ന് നെടുമ്പാശേരിയിലേക്കും അവിടെനിന്ന് വിമാനമാര്‍ഗം കോഴിക്കോട്ടേക്കും കാര്‍മാര്‍ഗം ഉച്ചകഴിയുന്നതോടെ കണ്ണൂരിലേക്കും എത്തി. ഉമ്മന്‍ചാണ്ടി ഡിസിസി ഓഫീസില്‍ എത്തുമ്പോള്‍ 21 അംഗ കൊലയാളി സംഘവും രണ്ടു വാഹനവും യുഡിഎഫ് സ്ഥാനാര്‍ഥി സുധാകരനും ഡിസിസി പ്രസിഡന്റും ലീഗ് ജില്ലാ പ്രസിഡന്റും മുന്‍ മന്ത്രി എം വി രാഘവന് ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതൃത്വവും ഡിസിസി ഓഫീസില്‍ കാത്തിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പു ദിവസം എല്ലാ സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് ഏജന്റുമാരും ബൂത്തുകള്‍ സന്ദര്‍ശിക്കുക പതിവാണ്. ഇതിന് യുഡിഎഫ്, എല്‍ഡിഎഫ് ഭേദമില്ല. എന്നാല്‍, തെരഞ്ഞെടുപ്പില്‍ വലിയ കൃത്രിമം കാണിക്കുന്നുവെന്ന പ്രസ്താവന നടത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി സുധാകരനും തെരഞ്ഞെടുപ്പ് ഏജന്റ് സണ്ണി ജോസഫും ബൂത്തുകള്‍ സന്ദര്‍ശിക്കാന്‍ മെനക്കെട്ടില്ല. രാവിലെ മുതല്‍ രണ്ടുപേരും ഡിസിസിയില്‍ തമ്പടിച്ചു. ഇത് അസ്വാഭാവിക അനുഭവമാണ്. പത്തു മണിയോടെ ആസൂത്രിത പദ്ധതി നടപ്പാക്കുന്നതിനു വേണ്ട പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുന്നതിനാണ് ബൂത്തുസന്ദര്ശനം പോലും ഒഴിവാക്കി സ്ഥാനാര്‍ഥിയും ഏജന്റും കൊലയാളി സംഘങ്ങള്‍ തമ്പടിച്ച ഡിസിസിയില്‍ എത്തിയത്. ഗൂഢപദ്ധതി അപ്രതീക്ഷിതമായി തകിടം മറിഞ്ഞുപോയി. ഇരയാക്കാന്‍ കണക്കാക്കിയ വ്യക്തിക്കുനേരെ ആക്രമണം നടത്തുന്നതിനുമുമ്പ് കെഎല്‍ 17 2410 വണ്ടിയില്‍ വഴികാട്ടിയായി കോഗ്രസ് നേതൃത്വം നിയോഗിച്ച പ്രജിത്തിനോടൊപ്പം എറണാകുളത്തെ ക്വട്ടേഷന്‍ ടീമിന്റെ നേതാവായ കെ ജെ തോമസ് എന്ന കാക്ക തൊമ്മന് പൊലീസിന്റെ പിടിയില്‍പ്പെട്ടു. ഡിസിസിയില്‍നിന്ന് പുറത്തിറങ്ങിയപ്പോഴാണ് കൊലയാളി സംഘത്തെ നേരത്തെ നിരീക്ഷിച്ചിരുന്ന പൊലീസ് ഇവരെ വലയിലാക്കുന്നത്. ഇതോടെ കൊലയാളി സംഘം കണ്ണൂരില്‍ വന്നെന്നും യുഡിഎഫ് ഗൂഢപദ്ധതി തയ്യാറാക്കിയിരുന്നെന്നും ടെലിവിഷന്‍ ചാനലുകളില്‍ വാര്‍ത്ത വന്നു. കാക്ക തൊമ്മന് കസ്റ്റഡിയിലായതോടെ തങ്ങളുടെ പേരുകളെല്ലാം പൊലീസിന് കിട്ടുമെന്നും എല്ലാവരും പിടിയിലാകുമെന്നും ക്വട്ടേഷന്‍ സംഘം ഭയപ്പെട്ടു. അറസ്റ്റിലായവരെ വിടുവിച്ചില്ലെങ്കില്‍ തങ്ങളും അപകടത്തിലാണെന്ന് സംഘം ഡിസിസി നേതൃത്വത്തെ അറിയിച്ചു. തോമസിനെ വിട്ടുകിട്ടിയില്ലെങ്കില്‍ നേരത്തെ ഉറപ്പിച്ച പരിപാടി നടത്താന്‍ സാധ്യമല്ലെന്നും തങ്ങള്‍ തന്നെ കടുത്ത ഭീഷണിയിലാണെന്നും പറഞ്ഞ് വാടകക്കൊലയാളികള്‍ ബഹളം വച്ചു. ഇതോടെ കോഗ്രസ്, യുഡിഎഫ് നേതാക്കള്‍ക്കിടയില്‍ വലിയ തോതില്‍ തര്‍ക്കമുണ്ടായി. ഒരു ഘട്ടത്തില്‍ ഡിസിസി പ്രസിഡന്റ് രാമകൃഷ്ണനും സുധാകരനും പരസ്യമായ വാക്കേറ്റമുണ്ടായി. കൊലയാളി സംഘങ്ങളെ താമസിപ്പിക്കേണ്ട സ്ഥലമല്ല ഡിസിസി ഓഫീസ് എന്നുവരെ രാമകൃഷ്ണന് കയര്‍ത്തു സംസാരിച്ചു. നാട്ടിലാകെ ജനങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്ത് രാഷ്ട്രീയ സമരത്തിന്റെ വീറും വാശിയും പ്രകടിപ്പിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും തെരഞ്ഞെടുപ്പ് ഏജന്റും ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളും വാടകക്കൊലയാളികളുടെ മുന്നില്‍ വാക്കേറ്റവും തര്‍ക്കങ്ങളുമായി കഴിയുകയായിരുന്നു. ഇതിനിടയിലാണ്് ഉമ്മന്‍ചാണ്ടി ഡിസിസിയിലെത്തുന്നത്. തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് പരസ്യപ്രചാരണം അവസാനിപ്പിക്കുന്നതോടെ സ്വന്തം മണ്ഡലത്തിലും വാസസ്ഥലത്തും കഴിയേണ്ട നേതാക്കളിലൊരാളാണ് ഉമ്മന്‍ചാണ്ടി. ചട്ടങ്ങള്‍ ലംഘിച്ച് കണ്ണൂരിലേക്ക് പറന്ന അദ്ദേഹത്തിന് എത്തിയ ഉടനെ ഒരുപ്രധാനകാര്യം നിര്‍വഹിക്കാനുണ്ടായിരുന്നു. കൊലയാളി സംഘങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി മധ്യസ്ഥനായി ഇടപെടുകയായിരുന്നു അത്. ഇതോടെയാണ് കാക്ക തൊമ്മനെ കോഗ്രസിന്റെയും യുഡിഎഫിന്റെയും നേതാവായി ചിത്രീകരിച്ച് കണ്ണൂര്‍ ടൌ പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം ആരംഭിക്കാന്‍ തീരുമാനമായത്. യുഡിഎഫ് സ്ഥാനാര്‍ഥി സുധാകരന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന് കൈയേറുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അറസ്റ്റുചെയ്തവരെ ബലമായി കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ദൃശ്യമാധ്യമങ്ങളിലൂടെ ജനങ്ങള്‍ കണ്ടു. 15 മണിക്കൂറിലേറെ പൊലീസ് സ്റ്റേഷന് കീഴടക്കിയാണ് സമരം തുടര്‍ന്നത്. നിരവധി പിടിച്ചുപറിക്കേസ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് വിചാരണ നേരിടുന്ന വാടകക്കൊലയാളിയെ മോചിപ്പിക്കാന്‍, അറസ്റ്റിലായത് യുഡിഎഫ് പ്രവര്‍ത്തകരാണെന്നു നുണപറഞ്ഞ് ആവേശത്തോടെ മുദ്രാവാക്യം വിളിച്ച് നിരവധി കോഗ്രസ് പ്രവര്‍ത്തകര്‍ സമരത്തില്‍ അണിനിരന്നു. ഒരു വാടകക്കൊലയാളിക്ക് വേണ്ടിയായിരുന്നു ഈ വേഷം കെട്ടിയതെന്ന് വ്യക്തമാകുമ്പോള്‍ കോഗ്രസ് നേതൃത്വത്തിന്റെ വിശ്വാസ്യതയാകെ തകര്‍ന്നുവീഴുകയാണ്. ജനമധ്യത്തില്‍ നഗ്നരായി തുറന്നുകാട്ടപ്പെട്ട കോഗസ് നേതൃത്വം മുടന്തന്‍ന്യായങ്ങള്‍ പറഞ്ഞ് മുഖംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനു പകരം സത്യസന്ധമായി ജനങ്ങളുടെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടതുണ്ട്. എന്തിനായിരുന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ വന്നത്? അദ്ദേഹം ഡിസിസിയില്‍ എത്തിയപ്പോള്‍ ആരൊക്കെയായിരുന്നു ഉണ്ടായിരുന്നത്. അതില്‍ മധുര ജോഷിയും ചാര്‍ളിയും ഉള്‍പ്പെടെയുള്ള 21 അംഗ ക്വട്ടേഷന്‍ സംഘം കോഗ്രസ് പ്രവര്‍ത്തകരായിരുന്നോ? ഈ സംഘത്തിന് കോഗ്രസ് നേതൃത്വം ക്വട്ടേഷന്‍ കൊടുത്തത് ആരെ വധിക്കാനാണ്? കാക്ക തൊമ്മനെ കോഗ്രസ് നേതാവായി ചിത്രീകരിച്ച്് എന്തിനാണ് സ്റ്റേഷന് കൈയേറി സമരം നടത്തിയത്? എന്തുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥി സുധാകരന് അസ്വാഭാവികമായി ഇത്തവണ പോളിങ് സ്റ്റേഷനില്‍ പോകാതെ ഡിസിസി ഓഫീസില്‍ ക്യാമ്പ് ചെയ്തത്? ഏജന്റ് സണ്ണിജോസഫും സ്ഥാനാര്‍ഥിയോടൊപ്പം കഴിഞ്ഞത് എന്തുകൊണ്ട? ഈ ചോദ്യങ്ങള്‍ ജനങ്ങളില്‍നിന്ന് കോഗ്രസ് നേതൃത്വത്തിനുനേരെ ഉയരുകയാണ്. ഉത്തരം പറയാതെ സാധ്യമല്ല. നാടിനെ ഞെട്ടിച്ച കലാപത്തിനാണ് ഇവര്‍ പദ്ധതിയിട്ടത്. ഇടതുജനാധിപത്യ പ്രസ്ഥാനത്തിന്റെയും സര്‍ക്കാരിന്റെയും ജാഗ്രത കൊണ്ടുമാത്രമാണ് നാട് രക്ഷപ്പെട്ടത്. മുഖംരക്ഷിക്കാന്‍ കണ്ണൂരിലാകെ ബൂത്തുപിടിത്തവും കള്ള വോട്ടുമാണെന്ന് സ്ഥിരം പാടുന്ന പല്ലവി ചാണ്ടിയും കൂട്ടരും തുടര്‍ന്നു. എന്നാല്‍, അത്തരമൊരു പരാതിയും സ്ഥാനാര്‍ഥിയും തെരഞ്ഞെടുപ്പ് ഏജന്റിന്റേതായോ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടില്ല. കണ്ണൂരില്‍ ആകെ അക്രമമാണെന്ന് പ്രചരിപ്പിച്ചവര്‍ സംസ്ഥാനത്ത് ഏറ്റവും ശാന്തമായി ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത് കണ്ണൂരിലായിരുന്നു എന്ന് അറിയുമ്പോള്‍ ജാള്യമുണ്ടാകുക സ്വാഭാവികമാണ്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍- 80 ശതമാനത്തിലേറെ ബൂത്തിലെത്തി. ജില്ലയിലെ ഭൂരിപക്ഷം വോട്ടര്‍മാരും വോട്ടെടുപ്പില്‍ പങ്കെടുത്തപ്പോഴും തികഞ്ഞ രാഷ്ട്രീയ സഹിഷ്ണുതയോടെ ജനാധിപത്യപ്രക്രിയക്ക് മാതൃകയായ നാടാണ് കണ്ണൂര്‍ ജില്ല. എന്നാല്‍, ഈ നന്മ കാണാതെ കമ്യൂണിസ്റ്റ് വിരുദ്ധ തിമിരം ബാധിച്ച ഉമ്മന്‍ചാണ്ടിയും കൂട്ടരും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു സ്വാധീനമുള്ള കണ്ണൂരിനെ ശത്രുരാജ്യംപോലെ നോക്കിക്കാണുകയാണ്. രാഷ്ട്രീയ അതിരുകള്‍ക്കപ്പുറം എല്ലാ വിഭാഗം ആളുകളും കോഗ്രസ് നേതൃത്വത്തിന്റെ കലാപശ്രമങ്ങളെ, കള്ളപ്രചാരവേലകളെ തിരിച്ചറിയാനും പ്രതികരിക്കാനും കഴിയേണ്ടതുണ്ട്. ജനാധിപത്യവിശ്വാസികള്‍ ഒറ്റക്കെട്ടായി ഇതിനെ അപലപിക്കാനും രംഗത്തുവരാനും തയ്യാറാകണം.
കണ്ണൂര്‍ കത്തിക്കാന്‍ ശ്രമിച്ചവര്‍ .
ReplyDeleteപി ശശി..
യുഡിഎഫ് രാഷ്ട്രീയമായല്ല പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. രാഷ്ട്രീയത്തിന്റെ എല്ലാ ഗുണവശവും ചോര്‍ത്തിക്കളയുന്ന; ജനാധിപത്യ സങ്കല്‍പ്പത്തെ തൂത്തെറിയുന്ന കുതന്ത്രങ്ങളുടെയും കുപ്രചാരണങ്ങളുടെയും വഴിയിലൂടെ സഞ്ചരിക്കുന്ന യുഡിഎഫിനെയാണ് തെരഞ്ഞെടുപ്പുപ്രചാരണവേളയില്‍ കേരളം കണ്ടത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മുമ്പൊരുകാലത്തും ഇല്ലാത്തവിധം കെട്ടുകഥകളും നെറികെട്ട പ്രചാരണങ്ങളും അച്ചടി-ദൃശ്യമാധ്യമങ്ങള്‍ യുഡിഎഫിനുവേണ്ടി അഴിച്ചുവിട്ടു. രാജ്യദ്രോഹപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എന്‍ഡിഎഫ് പോലുള്ള തീവ്രവാദ സംഘടനകളെ ഒപ്പം അണിനിരത്തുന്ന നിലപാട് കോഗ്രസും മുസ്ളിംലീഗും മടികൂടാതെ സ്വീകരിച്ചു. ഇതുകൊണ്ടാന്നും പിടിച്ചുനില്ക്കാനാവാഞ്ഞപ്പോഴാണ് തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ ലംഘിക്കാനും അക്രമത്തിനും ഒരുക്കമാണെന്ന് തെളിയിച്ചത്. ഇതിന് അവര്‍ തെരഞ്ഞെടുത്തത് കണ്ണൂര്‍ ജില്ലയെ ആണ്. വോട്ടെടുപ്പുദിവസം അതിരാവിലെ യുഡിഎഫ് വോട്ടുകളെല്ലാം ചെയ്യിക്കുക, അത് പൂര്‍ത്തിയാകുന്ന മുറയ്ക്ക്, വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കുംവിധം ഒരു രാഷ്ട്രീയ കൊലപാതകം നടത്തുക എന്നതായിരുന്നു യുഡിഎഫിന്റെ ഉന്നതനേതൃത്വം ആസൂത്രണംചെയ്ത പദ്ധതി. അങ്ങനെ കൊലപാതകം നടന്നാല്‍, 'സ്വാഭാവിക' പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിലുടനീളം കലാപം അഴിച്ചുവിടാനും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഉച്ചയോടെ കലക്ടറേറ്റിന് മുന്നില്‍ ഉപരോധം സംഘടിപ്പിക്കാനും തയ്യാറെടുപ്പു നടന്നു. ഇങ്ങനെ കൃത്രിമമായി സൃഷ്ടിക്കുന്ന അവസ്ഥ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ കേരളത്തിലാകെ അലയടിപ്പിച്ച് വോട്ടെടുപ്പില്‍ വന്ചലനമുണ്ടാക്കാനുള്ള പദ്ധതിക്കാണ് യുഡിഎഫ് രൂപംനല്കിയത്. വളരെ ആസൂത്രിതമായി ഇതിനുള്ള തറയൊരുക്കല്‍ നടത്തി. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് സുരക്ഷിതമല്ലെന്നും ഇവിടെ പട്ടാളത്തെ ഇറക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥി ഹൈക്കോടതിയെ സമീപിച്ചത് അതിന്റെ ഭാഗമാണ്. ആസൂത്രണം ചെയ്ത ലഹളകളുടെ ഉത്തരവാദിത്തം മറ്റുള്ളവരുടെമേല്സ്ഥാപിക്കാനുള്ള ആദ്യനീക്കമായിരുന്നു അത്. തുടര്‍ന്ന് തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും സംഘര്‍ഷം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് യുഡിഎഫ് ശ്രമിച്ചു. ഒടുവിലത്തെ ഉദാഹരണമായിരുന്നു പ്രചാരണ പ്രവര്‍ത്തനങ്ങളുടെ സമാപനം. ജില്ലാ ഭരണാധികാരികളുടെ തീരുമാനം അനുസരിച്ച് എല്‍ഡിഎഫ്് സ്റ്റേഡിയം കോര്‍ണറിലും യുഡിഎഫ് തെക്കിബസാറിലുമാണ് പ്രചാരണം അവസാനിപ്പിക്കേണ്ടത്. ഈ തീരുമാനം ലംഘിച്ച് എല്‍ഡിഎഫിന്റെ സമാപനകേന്ദ്രം യുഡിഎഫ് കൈയടക്കി സംഘര്‍ഷത്തിന് പരമാവധി പ്രകോപനമുണ്ടാക്കി. എന്നാല്‍, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കാണിച്ച തികഞ്ഞ ഉത്തരവാദിത്ത ബോധത്തിന്റെയും സംയമനത്തിന്റെയും ഫലമായി കുഴപ്പമുണ്ടാക്കാനുള്ള ശ്രമം നടക്കാതെ പോയി. വോട്ടെടുപ്പ് ദിവസം ഒരു തെരഞ്ഞെടുപ്പിലും കാണാത്തവിധം യുഡിഎഫ് വോട്ടര്‍മാര്‍ അതിരാവിലെ ബൂത്തുകളില്‍ അണിനിരന്നു. നിറഞ്ഞ കൌതുകത്തോടെയാണ് പൊതുജനങ്ങളും വാര്‍ത്താ മാധ്യമങ്ങളും ഈ കാഴ്ച കണ്ടത്. ഇതൊരു സ്വാഭാവിക സംഭവമല്ലെന്നും ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്നും പിന്നീട് വ്യക്തമായി. വാടകക്കൊലയാളി സംഘങ്ങള്‍ തെരഞ്ഞെടുപ്പു ദിവസം സര്‍വസന്നാഹങ്ങളോടും കണ്ണൂര്‍ പട്ടണത്തില്‍ അണിനിരന്നു. എറണാകുളം, ചാലക്കുടി എന്നിവിടങ്ങളിലെ കുപ്രസിദ്ധ 'ക്വട്ടേഷന്‍' സംഘങ്ങളായ വാടകഗുണ്ടകളെയാണ് നിയോഗിച്ചത്. കൊലപാതകം, ആനക്കൊമ്പ് മോഷണം, പിടിച്ചുപറി തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ മധുര ജോഷി, ചാര്‍ളി, കെ ജെ തോമസ് എന്ന കാക്ക തൊമ്മന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൊലയാളി സംഘങ്ങള്‍ അണിനിരന്നത്. ഇവരുടെ നീക്കം തിരിച്ചറിഞ്ഞ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍ ജാഗ്രതയോടെ നിലകൊണ്ടു. പൊലീസ് രംഗത്ത് വന്നതോടെ അഭിലാഷ് ടൂറിസ്റ്റ് ഹോം പരിസരത്തു നിന്ന് ഇവരുടെ താവളം സുരക്ഷിതമായി ഡിസിസി ഓഫീസിലേക്ക് മാറ്റി. ഇരിങ്ങാലക്കുടയിലെ കെ ആര് പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 8 എസ് 2421 നമ്പര്‍ നീല ക്വാളിസ് വണ്ടിയും പെരുമ്പാവൂരിലെ കെ വി തമ്പിയുടെ കെഎല്‍ 17 2410 വെള്ള ക്വാളിസ് വണ്ടിയും കെഎല്‍ 10 ഡബ്ള്യു 1772 ചുവപ്പ് ടവേര വണ്ടിയും 21 അഗ കൊലയാളി സംഘത്തിന്റെ യാത്രയ്ക്കുവേണ്ടി ഉപയോഗിക്കുകയും ഡിസിസി ഓഫീസില്‍ ക്യാമ്പ് ചെയ്യുകയുമായിരുന്നു. ഓപ്പറേഷന് നിര്‍ദേശം കിട്ടിയാല്‍ ഉടനെ അത് നിര്‍വഹിക്കാന്‍ കഴിയുംവിധം ഓരോ വണ്ടിയിലും പ്രാദേശിക കോഗ്രസ് നേതാക്കളെ ചുമതലപ്പെടുത്തി. അതിരാവിലെ പുതുപ്പള്ളിയില്‍ വോട്ടുചെയ്ത് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി 8.30ന് നെടുമ്പാശേരിയിലേക്കും അവിടെനിന്ന് വിമാനമാര്‍ഗം കോഴിക്കോട്ടേക്കും കാര്‍മാര്‍ഗം ഉച്ചകഴിയുന്നതോടെ കണ്ണൂരിലേക്കും എത്തി. ഉമ്മന്‍ചാണ്ടി ഡിസിസി ഓഫീസില്‍ എത്തുമ്പോള്‍ 21 അംഗ കൊലയാളി സംഘവും രണ്ടു വാഹനവും യുഡിഎഫ് സ്ഥാനാര്‍ഥി സുധാകരനും ഡിസിസി പ്രസിഡന്റും ലീഗ് ജില്ലാ പ്രസിഡന്റും മുന്‍ മന്ത്രി എം വി രാഘവന് ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതൃത്വവും ഡിസിസി ഓഫീസില്‍ കാത്തിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പു ദിവസം എല്ലാ സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് ഏജന്റുമാരും ബൂത്തുകള്‍ സന്ദര്‍ശിക്കുക പതിവാണ്. ഇതിന് യുഡിഎഫ്, എല്‍ഡിഎഫ് ഭേദമില്ല. എന്നാല്‍, തെരഞ്ഞെടുപ്പില്‍ വലിയ കൃത്രിമം കാണിക്കുന്നുവെന്ന പ്രസ്താവന നടത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി സുധാകരനും തെരഞ്ഞെടുപ്പ് ഏജന്റ് സണ്ണി ജോസഫും ബൂത്തുകള്‍ സന്ദര്‍ശിക്കാന്‍ മെനക്കെട്ടില്ല. രാവിലെ മുതല്‍ രണ്ടുപേരും ഡിസിസിയില്‍ തമ്പടിച്ചു. ഇത് അസ്വാഭാവിക അനുഭവമാണ്. പത്തു മണിയോടെ ആസൂത്രിത പദ്ധതി നടപ്പാക്കുന്നതിനു വേണ്ട പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുന്നതിനാണ് ബൂത്തുസന്ദര്ശനം പോലും ഒഴിവാക്കി സ്ഥാനാര്‍ഥിയും ഏജന്റും കൊലയാളി സംഘങ്ങള്‍ തമ്പടിച്ച ഡിസിസിയില്‍ എത്തിയത്. ഗൂഢപദ്ധതി അപ്രതീക്ഷിതമായി തകിടം മറിഞ്ഞുപോയി. ഇരയാക്കാന്‍ കണക്കാക്കിയ വ്യക്തിക്കുനേരെ ആക്രമണം നടത്തുന്നതിനുമുമ്പ് കെഎല്‍ 17 2410 വണ്ടിയില്‍ വഴികാട്ടിയായി കോഗ്രസ് നേതൃത്വം നിയോഗിച്ച പ്രജിത്തിനോടൊപ്പം എറണാകുളത്തെ ക്വട്ടേഷന്‍ ടീമിന്റെ നേതാവായ കെ ജെ തോമസ് എന്ന കാക്ക തൊമ്മന് പൊലീസിന്റെ പിടിയില്‍പ്പെട്ടു. ഡിസിസിയില്‍നിന്ന് പുറത്തിറങ്ങിയപ്പോഴാണ് കൊലയാളി സംഘത്തെ നേരത്തെ നിരീക്ഷിച്ചിരുന്ന പൊലീസ് ഇവരെ വലയിലാക്കുന്നത്. ഇതോടെ കൊലയാളി സംഘം കണ്ണൂരില്‍ വന്നെന്നും യുഡിഎഫ് ഗൂഢപദ്ധതി തയ്യാറാക്കിയിരുന്നെന്നും ടെലിവിഷന്‍ ചാനലുകളില്‍ വാര്‍ത്ത വന്നു. കാക്ക തൊമ്മന് കസ്റ്റഡിയിലായതോടെ തങ്ങളുടെ പേരുകളെല്ലാം പൊലീസിന് കിട്ടുമെന്നും എല്ലാവരും പിടിയിലാകുമെന്നും ക്വട്ടേഷന്‍ സംഘം ഭയപ്പെട്ടു. അറസ്റ്റിലായവരെ വിടുവിച്ചില്ലെങ്കില്‍ തങ്ങളും അപകടത്തിലാണെന്ന് സംഘം ഡിസിസി നേതൃത്വത്തെ അറിയിച്ചു. തോമസിനെ വിട്ടുകിട്ടിയില്ലെങ്കില്‍ നേരത്തെ ഉറപ്പിച്ച പരിപാടി നടത്താന്‍ സാധ്യമല്ലെന്നും തങ്ങള്‍ തന്നെ കടുത്ത ഭീഷണിയിലാണെന്നും പറഞ്ഞ് വാടകക്കൊലയാളികള്‍ ബഹളം വച്ചു. ഇതോടെ കോഗ്രസ്, യുഡിഎഫ് നേതാക്കള്‍ക്കിടയില്‍ വലിയ തോതില്‍ തര്‍ക്കമുണ്ടായി. ഒരു ഘട്ടത്തില്‍ ഡിസിസി പ്രസിഡന്റ് രാമകൃഷ്ണനും സുധാകരനും പരസ്യമായ വാക്കേറ്റമുണ്ടായി. കൊലയാളി സംഘങ്ങളെ താമസിപ്പിക്കേണ്ട സ്ഥലമല്ല ഡിസിസി ഓഫീസ് എന്നുവരെ രാമകൃഷ്ണന് കയര്‍ത്തു സംസാരിച്ചു. നാട്ടിലാകെ ജനങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്ത് രാഷ്ട്രീയ സമരത്തിന്റെ വീറും വാശിയും പ്രകടിപ്പിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും തെരഞ്ഞെടുപ്പ് ഏജന്റും ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളും വാടകക്കൊലയാളികളുടെ മുന്നില്‍ വാക്കേറ്റവും തര്‍ക്കങ്ങളുമായി കഴിയുകയായിരുന്നു. ഇതിനിടയിലാണ്് ഉമ്മന്‍ചാണ്ടി ഡിസിസിയിലെത്തുന്നത്. തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് പരസ്യപ്രചാരണം അവസാനിപ്പിക്കുന്നതോടെ സ്വന്തം മണ്ഡലത്തിലും വാസസ്ഥലത്തും കഴിയേണ്ട നേതാക്കളിലൊരാളാണ് ഉമ്മന്‍ചാണ്ടി. ചട്ടങ്ങള്‍ ലംഘിച്ച് കണ്ണൂരിലേക്ക് പറന്ന അദ്ദേഹത്തിന് എത്തിയ ഉടനെ ഒരുപ്രധാനകാര്യം നിര്‍വഹിക്കാനുണ്ടായിരുന്നു. കൊലയാളി സംഘങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി മധ്യസ്ഥനായി ഇടപെടുകയായിരുന്നു അത്. ഇതോടെയാണ് കാക്ക തൊമ്മനെ കോഗ്രസിന്റെയും യുഡിഎഫിന്റെയും നേതാവായി ചിത്രീകരിച്ച് കണ്ണൂര്‍ ടൌ പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം ആരംഭിക്കാന്‍ തീരുമാനമായത്. യുഡിഎഫ് സ്ഥാനാര്‍ഥി സുധാകരന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന് കൈയേറുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അറസ്റ്റുചെയ്തവരെ ബലമായി കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ദൃശ്യമാധ്യമങ്ങളിലൂടെ ജനങ്ങള്‍ കണ്ടു. 15 മണിക്കൂറിലേറെ പൊലീസ് സ്റ്റേഷന് കീഴടക്കിയാണ് സമരം തുടര്‍ന്നത്. നിരവധി പിടിച്ചുപറിക്കേസ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് വിചാരണ നേരിടുന്ന വാടകക്കൊലയാളിയെ മോചിപ്പിക്കാന്‍, അറസ്റ്റിലായത് യുഡിഎഫ് പ്രവര്‍ത്തകരാണെന്നു നുണപറഞ്ഞ് ആവേശത്തോടെ മുദ്രാവാക്യം വിളിച്ച് നിരവധി കോഗ്രസ് പ്രവര്‍ത്തകര്‍ സമരത്തില്‍ അണിനിരന്നു. ഒരു വാടകക്കൊലയാളിക്ക് വേണ്ടിയായിരുന്നു ഈ വേഷം കെട്ടിയതെന്ന് വ്യക്തമാകുമ്പോള്‍ കോഗ്രസ് നേതൃത്വത്തിന്റെ വിശ്വാസ്യതയാകെ തകര്‍ന്നുവീഴുകയാണ്. ജനമധ്യത്തില്‍ നഗ്നരായി തുറന്നുകാട്ടപ്പെട്ട കോഗസ് നേതൃത്വം മുടന്തന്‍ന്യായങ്ങള്‍ പറഞ്ഞ് മുഖംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനു പകരം സത്യസന്ധമായി ജനങ്ങളുടെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടതുണ്ട്. എന്തിനായിരുന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ വന്നത്? അദ്ദേഹം ഡിസിസിയില്‍ എത്തിയപ്പോള്‍ ആരൊക്കെയായിരുന്നു ഉണ്ടായിരുന്നത്. അതില്‍ മധുര ജോഷിയും ചാര്‍ളിയും ഉള്‍പ്പെടെയുള്ള 21 അംഗ ക്വട്ടേഷന്‍ സംഘം കോഗ്രസ് പ്രവര്‍ത്തകരായിരുന്നോ? ഈ സംഘത്തിന് കോഗ്രസ് നേതൃത്വം ക്വട്ടേഷന്‍ കൊടുത്തത് ആരെ വധിക്കാനാണ്? കാക്ക തൊമ്മനെ കോഗ്രസ് നേതാവായി ചിത്രീകരിച്ച്് എന്തിനാണ് സ്റ്റേഷന് കൈയേറി സമരം നടത്തിയത്? എന്തുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥി സുധാകരന് അസ്വാഭാവികമായി ഇത്തവണ പോളിങ് സ്റ്റേഷനില്‍ പോകാതെ ഡിസിസി ഓഫീസില്‍ ക്യാമ്പ് ചെയ്തത്? ഏജന്റ് സണ്ണിജോസഫും സ്ഥാനാര്‍ഥിയോടൊപ്പം കഴിഞ്ഞത് എന്തുകൊണ്ട? ഈ ചോദ്യങ്ങള്‍ ജനങ്ങളില്‍നിന്ന് കോഗ്രസ് നേതൃത്വത്തിനുനേരെ ഉയരുകയാണ്. ഉത്തരം പറയാതെ സാധ്യമല്ല. നാടിനെ ഞെട്ടിച്ച കലാപത്തിനാണ് ഇവര്‍ പദ്ധതിയിട്ടത്. ഇടതുജനാധിപത്യ പ്രസ്ഥാനത്തിന്റെയും സര്‍ക്കാരിന്റെയും ജാഗ്രത കൊണ്ടുമാത്രമാണ് നാട് രക്ഷപ്പെട്ടത്. മുഖംരക്ഷിക്കാന്‍ കണ്ണൂരിലാകെ ബൂത്തുപിടിത്തവും കള്ള വോട്ടുമാണെന്ന് സ്ഥിരം പാടുന്ന പല്ലവി ചാണ്ടിയും കൂട്ടരും തുടര്‍ന്നു. എന്നാല്‍, അത്തരമൊരു പരാതിയും സ്ഥാനാര്‍ഥിയും തെരഞ്ഞെടുപ്പ് ഏജന്റിന്റേതായോ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടില്ല. കണ്ണൂരില്‍ ആകെ അക്രമമാണെന്ന് പ്രചരിപ്പിച്ചവര്‍ സംസ്ഥാനത്ത് ഏറ്റവും ശാന്തമായി ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത് കണ്ണൂരിലായിരുന്നു എന്ന് അറിയുമ്പോള്‍ ജാള്യമുണ്ടാകുക സ്വാഭാവികമാണ്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍- 80 ശതമാനത്തിലേറെ ബൂത്തിലെത്തി. ജില്ലയിലെ ഭൂരിപക്ഷം വോട്ടര്‍മാരും വോട്ടെടുപ്പില്‍ പങ്കെടുത്തപ്പോഴും തികഞ്ഞ രാഷ്ട്രീയ സഹിഷ്ണുതയോടെ ജനാധിപത്യപ്രക്രിയക്ക് മാതൃകയായ നാടാണ് കണ്ണൂര്‍ ജില്ല. എന്നാല്‍, ഈ നന്മ കാണാതെ കമ്യൂണിസ്റ്റ് വിരുദ്ധ തിമിരം ബാധിച്ച ഉമ്മന്‍ചാണ്ടിയും കൂട്ടരും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു സ്വാധീനമുള്ള കണ്ണൂരിനെ ശത്രുരാജ്യംപോലെ നോക്കിക്കാണുകയാണ്. രാഷ്ട്രീയ അതിരുകള്‍ക്കപ്പുറം എല്ലാ വിഭാഗം ആളുകളും കോഗ്രസ് നേതൃത്വത്തിന്റെ കലാപശ്രമങ്ങളെ, കള്ളപ്രചാരവേലകളെ തിരിച്ചറിയാനും പ്രതികരിക്കാനും കഴിയേണ്ടതുണ്ട്. ജനാധിപത്യവിശ്വാസികള്‍ ഒറ്റക്കെട്ടായി ഇതിനെ അപലപിക്കാനും രംഗത്തുവരാനും തയ്യാറാകണം.